ബഹുമാന്യ സുഹൃത്തേ,
അറിവുകള്‍ ഒന്നിനുമീതെ ഒന്നായി കുമിഞ്ഞുകൂടുമ്പോഴും ശീലങ്ങള്‍ ഉന്നതസാങ്കേതികമാകുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ ചിരകാലം കുടിയിരിക്കുന്ന ചില കവിതകളുണ്ട്. മധുരവും നൊമ്പരവും ഇടകലര്‍ന്ന ആ കാവ്യസ്‌മരണകള്‍ നമ്മുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും.
പകല്‍ പള്ളിക്കൂടങ്ങളുടെ ചുവരുകള്‍ക്കുള്ളിലും രാത്രിയാമങ്ങളില്‍ വീടിന്റെ കോലായിലും നേരം പുലര്‍ന്നാല്‍ വിദ്യാലയത്തിലേക്കുള്ള വഴിത്താരയിലുമൊക്കെ മന്ത്രിച്ചും ഉരുവിട്ടും ഈണത്തില്‍ പാടിയും കടന്നുപോയ ആ ബാല്യത്തെ നമുക്ക് വേഗം മറക്കാനാകുമോ ? പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് പരീക്ഷണവസ്‌തുവായപ്പോഴും പഠനം ആംഗലേയ മാധ്യമത്തിന് വഴിമാറിയപ്പോഴും ഈ മധുരകാവ്യങ്ങള്‍ പുതുതലമുറകള്‍ക്ക് അന്യമായി.
ചാരം മൂടുന്ന ആ കനലുകളെ ഒന്നൂതി കത്തിക്കാനുള്ള ഒരെളിയ ശ്രമമാണ് ഈ സ്‌മരണിക. ഈ ലക്ഷ്യത്തോടെ മുമ്പ് പലരും നടത്തിയതും ഇപ്പോള്‍ തുടരുന്നതുമായ പരിശ്രമങ്ങളെ മാനിക്കുന്നു. വ്യത്യസ്‌തമായ ആസ്വാദനത്തിന് വഴിയൊരുക്കുയാണ് കാവ്യതീരത്തിന്റെ ലക്ഷ്യം. അതിനായി താങ്കളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കവിതകളാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ധി വര്‍ഷമായ 2011-ല്‍ കാവ്യതീരത്തിന് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശ്‌സ്‌തമായ കവിത 'മാമ്പഴം' കൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം. ഹൃദയവീണ മീട്ടുന്ന കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുക.
നന്മകള്‍ നേര്‍ന്നുകൊണ്ട്..
സസ്‌നഹം
റ്റിജോ
അറിവുകള്‍ ഒന്നിനുമീതെ ഒന്നായി കുമിഞ്ഞുകൂടുമ്പോഴും ശീലങ്ങള്‍ ഉന്നതസാങ്കേതികമാകുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ ചിരകാലം കുടിയിരിക്കുന്ന ചില കവിതകളുണ്ട്. മധുരവും നൊമ്പരവും ഇടകലര്‍ന്ന ആ കാവ്യസ്‌മരണകള്‍ നമ്മുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും.
പകല്‍ പള്ളിക്കൂടങ്ങളുടെ ചുവരുകള്‍ക്കുള്ളിലും രാത്രിയാമങ്ങളില്‍ വീടിന്റെ കോലായിലും നേരം പുലര്‍ന്നാല്‍ വിദ്യാലയത്തിലേക്കുള്ള വഴിത്താരയിലുമൊക്കെ മന്ത്രിച്ചും ഉരുവിട്ടും ഈണത്തില്‍ പാടിയും കടന്നുപോയ ആ ബാല്യത്തെ നമുക്ക് വേഗം മറക്കാനാകുമോ ? പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് പരീക്ഷണവസ്‌തുവായപ്പോഴും പഠനം ആംഗലേയ മാധ്യമത്തിന് വഴിമാറിയപ്പോഴും ഈ മധുരകാവ്യങ്ങള്‍ പുതുതലമുറകള്‍ക്ക് അന്യമായി.
ചാരം മൂടുന്ന ആ കനലുകളെ ഒന്നൂതി കത്തിക്കാനുള്ള ഒരെളിയ ശ്രമമാണ് ഈ സ്‌മരണിക. ഈ ലക്ഷ്യത്തോടെ മുമ്പ് പലരും നടത്തിയതും ഇപ്പോള്‍ തുടരുന്നതുമായ പരിശ്രമങ്ങളെ മാനിക്കുന്നു. വ്യത്യസ്‌തമായ ആസ്വാദനത്തിന് വഴിയൊരുക്കുയാണ് കാവ്യതീരത്തിന്റെ ലക്ഷ്യം. അതിനായി താങ്കളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കവിതകളാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ധി വര്‍ഷമായ 2011-ല്‍ കാവ്യതീരത്തിന് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശ്‌സ്‌തമായ കവിത 'മാമ്പഴം' കൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം. ഹൃദയവീണ മീട്ടുന്ന കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുക.
നന്മകള്‍ നേര്‍ന്നുകൊണ്ട്..
സസ്‌നഹം
റ്റിജോ