ബഹുമാന്യ സുഹൃത്തേ,
അറിവുകള്‍ ഒന്നിനുമീതെ ഒന്നായി കുമിഞ്ഞുകൂടുമ്പോഴും ശീലങ്ങള്‍ ഉന്നതസാങ്കേതികമാകുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ ചിരകാലം കുടിയിരിക്കുന്ന ചില കവിതകളുണ്ട്. മധുരവും നൊമ്പരവും ഇടകലര്‍ന്ന ആ കാവ്യസ്മരണകള്‍ നമ്മുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും.
പകല്‍ പള്ളിക്കൂടങ്ങളുടെ ചുവരുകള്‍ക്കുള്ളിലും രാത്രിയാമങ്ങളില്‍ വീടിന്റെ കോലായിലും നേരം പുലര്‍ന്നാല്‍ വിദ്യാലയത്തിലേക്കുള്ള വഴിത്താരയിലുമൊക്കെ മന്ത്രിച്ചും ഉരുവിട്ടും ഈണത്തില്‍ പാടിയും കടന്നുപോയ ആ ബാല്യത്തെ നമുക്ക് വേഗം മറക്കാനാകുമോ ? പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് പരീക്ഷണവസ്തുവായപ്പോഴും പഠനം ആംഗലേയ മാധ്യമത്തിന് വഴിമാറിയപ്പോഴും ഈ മധുരകാവ്യങ്ങള്‍ പുതുതലമുറകള്‍ക്ക് അന്യമായി.
ചാരം മൂടുന്ന ആ കനലുകളെ ഒന്നൂതി കത്തിക്കാനുള്ള ഒരെളിയ ശ്രമമാണ് ഈ സ്മരണിക. ഈ ലക്ഷ്യത്തോടെ മുമ്പ് പലരും നടത്തിയതും ഇപ്പോള്‍ തുടരുന്നതുമായ പരിശ്രമങ്ങളെ മാനിക്കുന്നു. വ്യത്യസ്തമായ ആസ്വാദനത്തിന് വഴിയൊരുക്കുയാണ് കാവ്യതീരത്തിന്റെ ലക്ഷ്യം. അതിനായി താങ്കളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കവിതകളാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ധി വര്‍ഷമായ 2011-ല്‍ കാവ്യതീരത്തിന് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശ്സ്തമായ കവിത 'മാമ്പഴം' കൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം. ഹൃദയവീണ മീട്ടുന്ന കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുക.
നന്മകള് നേര്‍ന്നുകൊണ്ട്..
സസ്നഹം
റ്റിജോ
അറിവുകള്‍ ഒന്നിനുമീതെ ഒന്നായി കുമിഞ്ഞുകൂടുമ്പോഴും ശീലങ്ങള്‍ ഉന്നതസാങ്കേതികമാകുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ ചിരകാലം കുടിയിരിക്കുന്ന ചില കവിതകളുണ്ട്. മധുരവും നൊമ്പരവും ഇടകലര്‍ന്ന ആ കാവ്യസ്മരണകള്‍ നമ്മുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും.
പകല്‍ പള്ളിക്കൂടങ്ങളുടെ ചുവരുകള്‍ക്കുള്ളിലും രാത്രിയാമങ്ങളില്‍ വീടിന്റെ കോലായിലും നേരം പുലര്‍ന്നാല്‍ വിദ്യാലയത്തിലേക്കുള്ള വഴിത്താരയിലുമൊക്കെ മന്ത്രിച്ചും ഉരുവിട്ടും ഈണത്തില്‍ പാടിയും കടന്നുപോയ ആ ബാല്യത്തെ നമുക്ക് വേഗം മറക്കാനാകുമോ ? പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് പരീക്ഷണവസ്തുവായപ്പോഴും പഠനം ആംഗലേയ മാധ്യമത്തിന് വഴിമാറിയപ്പോഴും ഈ മധുരകാവ്യങ്ങള്‍ പുതുതലമുറകള്‍ക്ക് അന്യമായി.
ചാരം മൂടുന്ന ആ കനലുകളെ ഒന്നൂതി കത്തിക്കാനുള്ള ഒരെളിയ ശ്രമമാണ് ഈ സ്മരണിക. ഈ ലക്ഷ്യത്തോടെ മുമ്പ് പലരും നടത്തിയതും ഇപ്പോള്‍ തുടരുന്നതുമായ പരിശ്രമങ്ങളെ മാനിക്കുന്നു. വ്യത്യസ്തമായ ആസ്വാദനത്തിന് വഴിയൊരുക്കുയാണ് കാവ്യതീരത്തിന്റെ ലക്ഷ്യം. അതിനായി താങ്കളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കവിതകളാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ധി വര്‍ഷമായ 2011-ല്‍ കാവ്യതീരത്തിന് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശ്സ്തമായ കവിത 'മാമ്പഴം' കൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം. ഹൃദയവീണ മീട്ടുന്ന കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുക.
നന്മകള് നേര്‍ന്നുകൊണ്ട്..
സസ്നഹം
റ്റിജോ
nalla samrambham tijo. aasamsakal.
ReplyDelete-sul
വളരെയേറെ നന്ദി സുല്‍
ReplyDeleteടിജോ... മലയാളഭാഷയെ സ്നേഹിക്കുന്ന എനിക്കു ഇങ്ങനെ ഒരു നല്ല തുടക്കത്തിനു ആശംസകള്‍ നേരാതിരിക്കാന്‍ കഴിയില്ല . എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് . ഒത്തിരി സ്നേഹത്തോടെ ഒരു പഴയ സ്നേഹിതന് .........
ReplyDeleteനന്ദി സ്നേഹിതാ. ദേശീയവേദിയുടെയും കോ-ഓപ്പറേറ്റീവ് കോളജിന്റെയും മധുരസ്മരണകള് അയവിറക്കിക്കൊണ്ട് താങ്കളുടെ ഈ സുഹൃത്ത് ദൂരെയല്ല, ചാരെയുണ്ട്.
ReplyDeleteസഫലമീ യാത്ര :എന്‍ എന്‍ കക്കാട്
ReplyDeleteആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ
ഈ പഴംകൂടൊരു ചുമക്കടി
ഇടറി വീഴാം
ente ishtapetta oru kavitha
....വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.
ReplyDeleteവളരെ നാള് കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്മ്മകള് മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്ക്കൂ!.....
കാലമിനിയുമുരുളും വിഷു വരും
ReplyDeleteവര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും
കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം...
ഈ നല്ല ശ്രമത്തിനു ആത്മാർത്ഥമായ അഭിവാദ്യങ്ങൾ
ReplyDelete@പാവപ്പെട്ടവന്-മനസു നിറയ്ക്കുന്ന വാക്കുകള്‍
ReplyDeleteഈ പുതിയ ശ്രമം വളരെ നന്നായിട്ടുണ്ട് . . കേള്‍ക്കാന്‍ കൊതിക്കുന്ന കവിതകളിലേക്കുള്ള ഈ തിരിച്ചു പോക്ക് മനോഹരം . .കഴിയുമെങ്കില്‍ ഓഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കൂടി ചേര്‍ക്കുക . .ആശംസകള്‍. .
ReplyDeleteവളരെ നല്ലൊരു ബ്ലോഗ്. അഭിനന്ദനങ്ങള്‍, കവിതയെ എല്ലാം രീതിയിലും അനുഭവിക്കാനാവുന്ന തരത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍. ഇനിയും ഇതുപൊലെ നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു
ReplyDeleteനന്ദി എല്‍ദോയ്ക്കും ഷിന്റോയ്ക്കും
ReplyDelete